2009 മാർച്ച് 7, ശനിയാഴ്‌ച

ഒരു (പലിശക്കാരന്റെ) പുസ്തകക്കുറിപ്പ്



1.ഇന്നലെ
-----------------
അറിയാതെയാണെങ്കിലും ആദ്യമായി

അമ്മിഞ്ഞപ്പാലാവണം-

ഞാന്‍ പണയം വച്ചത്,

അമ്മയുടെ-നന്മയുടെ നേരുറവ...


പണയമെന്ന വാക്കിന്റെ അര്‍ഥം

അന്നെനിക്ക് അറിയില്ലാരുന്നു

അറിഞ്ഞപ്പോള്‍-
ആവശ്യമില്ലെന്ന് തോന്നി...


തിരിച്ചുകിട്ടുമെന്ന ഉറപ്പിന്മേല്‍-

പകരംവയ്ക്കുന്നതത്രേ 'പണയം'

ഉറപ്പ് സ്വപ്നത്തിനു വഴിമാറുമ്പോള്‍-

പണയം നഷ്ട്ടപ്പെടല്‍ മാത്രം...!


2.ഇന്ന്
-------------

അങ്ങനേയെങ്കില്‍ അറിഞ്ഞുകൊണ്ട് -

ആദ്യമായി എന്റെ പ്രണയമാണ്-

പണയപ്പെടുത്തിയത്,

തിരിച്ചുകിട്ടുമെന്ന ഉറപ്പിന്മേല്‍ (?)



പിന്നെ ഒന്നൊന്നായി ഒന്നൊന്നായി

പണയപ്പെടുത്തി...
ആദ്യം ആദര്‍ശം, പിന്നെ-

അഭിമാനം അവസാനം ആനന്ദം.


പങ്കുകാരിയുടെ കെട്ടുതാലി,

മക്ളുടെ സ്വപ്‌നങ്ങള്‍,

അച്ഛന്റെ വാര്‍ധക്ക്യം,

അന്ത്യത്തില്‍ എന്നെതന്നയും...!



പണയപ്പെടുതിയാല്‍ പലിശനല്കണം-

പ്രണയത്തിനു പലിശ കണ്ണുനീര്‍,

ദൌര്‍ഭാഗ്യത്തിന് ദാരിദ്ര്യം...

-ഇങ്ങനെ പലിശക്കാരന്റെ പുസ്തകം !


3.നാളെ
---------------

മെല്ലെമെല്ലെ തിരിച്ചറിഞ്ഞു-

പലിശപണിയാണ് ഉത്തമമെന്ന്

ഇന്നെന്റെ മാളികയ്ക്ക് മുന്നില്‍-

ഈ പരസ്യപ്പലക തൂങ്ങുന്നു...



"പണയതിലെടുക്കപ്പെടും-

പെണ്ണിന്റെ കന്യകാത്വം,

ആണിന്റെ നട്ടെല്ല്,

അമ്മയുടെ ഗര്‍ഭപാത്രം..."

--ആരോമല്‍